തൂവാനത്തുമ്പികള്

മഴയ്ക്ക് മീതെ മേഘങ്ങളുടെ സം ഗീതം . ജനലിലൂടെ തുള്ളികള് മുറിയിലേയ്ക്ക് വിതറിക്കൊണ്ടിരുന്നു.മേശപ്പുറത്ത് പുസ്തകങ്ങള് ഈറനണിയുന്നുണ്ടായിരുന്നു. ജനലടയ്ക്കാന് തോന്നിയില്ല. പുഷ്തകങ്ങള് മാറ്റി. മൊബൈലില് അരോ വിളിക്കുന്നുണ്ട്. മഴയുടെ ആരവത്തില് അത് നേര് ത്തിരുന്നു.

' ഹലോ '

മറുവശത്ത് ആരാണെന്നറിയാമായിരുന്നിട്ടും നേരിട്ട് സം ഭാഷണത്തിലേയ്ക്ക് കടക്കാതെ ഒരു അനാവശ്യമായ ഹലോ.

' സൂരീ..പ്രിയയാണ്."

' നല്ല മഴ പ്രിയാ'

' ഇവിടേയും '

' ഇവിടേയും എന്ന് പറയാന് അത്ര ദൂരത്തൊന്നുമല്ലല്ലോ നമ്മള് ..നാല്` തെരുവുകളുടെ അകലമല്ലേയുള്ളൂ'.

' ഹും ..പക്ഷേ നിന്റെ ഭാവം കണ്ടാല് നാല് കടലുകള് ഉണ്ടെന്ന് തോന്നും '

' ഹാ...പെരുമഴയത്ത് ഇങ്ങനെ റൊമാന്റിക് ആയി സം സാരിക്കുന്നത് എന്ത് രസമാണ്'

' ഫോണിലൂടെയല്ല, അടുത്തിരുന്ന് സം സാരിക്കുമ്പോഴാണ് റൊമാന്റിക്...'

' നീ ഇങ്ങോട്ട് വാ '

' നീ ഇങ്ങോട്ട് വാ '

' ഇവിടെ നല്ല മഴ '

'ഇവിടേയും '

ആരും വിട്ട് കൊടുത്തില്ലെങ്കില് പ്രണയം ഇല്ലെന്ന് വരുമോ?

' മഴ കുറയട്ടെ..വരാം '

അവള് മറുപടി പറയാതെ സം സാരം നിര് ത്തി. മൊബൈല് ദേഷ്യത്തോടെ വലിച്ചെറിഞ്ഞിട്ടുണ്ടാകും ഇപ്പോള് . കൈത്തലത്തില് മുഖം അമര് ത്തി വിങ്ങുന്നുണ്ടാകും . സൂരജ് എന്ന പേരിനൊപ്പം ഹൃദയമില്ലാത്തവന് എന്ന് എഴുതിപ്പിടിപ്പിച്ച് കാണും

രതിപ്രിയാ.. നിന്റെ വിരല് ത്തുമ്പില് തണുത്തുറയുന്ന മഴത്തുള്ളി, നീ വിയര് ക്കുമ്പോള് സ്നേഹത്തിന്റെ ഗന്ധം , നീ കരയുമ്പോള് ഉണരുന്ന പാപബോധം , നിന്റെ അസ്സാന്നിധ്യം ...ഇതെല്ലാം മതിയാവും ഒരായുസ്സിലേയ്ക്ക്.

മഴ കുറച്ചൊതുങ്ങിയിട്ടുണ്ട്. ജനലിലൂടെ എത്തിച്ച് നോക്കി. തെരുവ് പുഴയായിരിക്കുന്നു. മുട്ടറ്റം വെള്ളത്തില് നടത്തം വലിച്ച് നീട്ടി വീടെത്താത്തവര് നീങ്ങുന്നു. കടത്തിണ്ണകളില് നിന്നും പിരിഞ്ഞ് പോകുന്ന ആള് ക്കൂട്ടം . ഇലക്ട്രിക് ലൈനിലിരുന്ന് ചിറക് കുടയുന്ന പക്ഷികള് . പെയ്ത് തളര് ന്ന കറുത്ത മേഘങ്ങള് . ..

നാല്` തെരുവുകള് ക്കപ്പുറത്ത് പെയ്തൊഴിയാതെ ഒരു രതിപ്രിയ.

ഇനിയും മടിപിടിച്ചിരിക്കാനാവില്ല. അവള് തന്നെ വിളിക്കുന്നത് കാതോര് ത്താല് കേള് ക്കാം . കൈ നിറയെ പ്രേമം ഒളിപ്പിച്ച് അവള് കാത്തിരിക്കുന്നുണ്ടാകും .

അവളുടെ മൊബൈലിലേയ്ക്ക് വിളിച്ചു. ഇപ്പോള് അവളെ വിളിക്കാന് പറ്റില്ലെന്ന് ഫോണ് കമ്പനിയിലെ ഏതോ ഒരുവള് . വീണ്ടും വിളിച്ചു. കുറേ റിങ്ങ് ചെയ്തു, അവള് കുളിമുറിയിലായിരിക്കും , അല്ലെങ്കില് അടുക്കളയില് അല്ലെങ്കില് ബാല് ക്കണിയില് , അവള് നടന്നടുക്കുന്ന ശബ്ദമെങ്കിലും കേള് ക്കാനുള്ള സം വിധാനം ഉണ്ടായിരുന്നെങ്കില് .
അയാള് മൊബൈല് മേശപ്പുറത്ത് വച്ചു. അവള് വിളിക്കുമ്പോള് ഏറ്റവും ആദ്യത്തെ സിഗ്നലുകള് തന്നെ പിടിച്ചെടുക്കണമെന്ന പോലെ. മുഖം കഴുകി വസ്ത്രങ്ങള് മാറി പുറപ്പെട്ടു. അവള് വിളിച്ചില്ല. മഴ പോലെ തന്നെയാണ് അവളുടെ ദേഷ്യവും . പെയ്ത് തീര് ന്നാലും കുറച്ച് മേഘങ്ങള് ബാക്കിയുണ്ടാകും .

വാതില് പൂട്ടി ഗോവണിയിറങ്ങി തെരുവിലെത്തി. ചുവന്ന നിറത്തില് വെള്ളം നിറഞ്ഞിരിക്കുന്നു വഴിയില് . അതില് നഗരത്തിന്റെ എല്ലാ രഹസ്യങ്ങളും അലിഞ്ഞിട്ടുണ്ടാകും . ഫുട്ട് പാത്തിലെ വെള്ളമിറങ്ങി വെളിപ്പെട്ട അരികിലൂടെ നടന്നു. അങ്ങോട്ടുമിങ്ങോട്ടും ആളുകള് ചലിക്കുന്നതിനാല് മുട്ടിയും ഉരുമ്മിയും പ്രയാസപ്പെട്ടായിരുന്നു നടത്തം .

അപ്പോള് പോക്കറ്റില് മൊബൈല് ശബ്ദിച്ചു. ധൃതിയോടെ എടുത്ത് നോക്കി. അവളല്ല, അയാള് കട്ട് ചെയ്തു. ഇപ്പോള് അവളല്ലാതെ ആരും വിളിക്കാന് പാടില്ല. നടത്തം തുടര് ന്നു. ഒന്നാമത്തേയും , രണ്ടാമത്തേയും , മൂന്നാമത്തേയും തെരുവുകള് കടന്ന് നാലാമത്തേതിലെത്തിയപ്പോള് അയാള് ഒന്ന് കൂടി രതിപ്രിയയെ വിളിക്കാന് ശ്രമിച്ചു.

' ഹലോ ' അവളുടെ ശബ്ദം . എവിടെയോ ഒരു വീണക്കമ്പി അനങ്ങിയതായി മനസ്സില് തോന്നി.

' പ്രിയാ..ഞാന് വരുന്നു, നിന്റെ തൊട്ടടുത്തുണ്ട് ഇപ്പോള് .. നീയും പുറത്തേയ്ക്ക് വാ '

' വേണ്ട...ഞാന് കാണുന്നുണ്ട്..എന്ത് വൃത്തികേടായിരിക്കുന്നു പുറത്തൊക്കെ, വല്ലാത്ത തിരക്കും .. നീ ഇങ്ങോട്ട് വാ '

' ശരി ' അയാള് അവളുടെ ഫ്ലാറ്റ് ലക്ഷ്യമാക്കി നടന്നു. അന്ചാമത്തെ നിലയിലെ മുറി. ഡോര് നമ്പര് 202.

രതിപ്രിയ. എം

കാളിങ് ബെല് അടിച്ചു. അവള് നടന്നടുക്കുന്ന, അല്ല ഓടിയടുക്കുന്ന ശബ്ദത്തിന്` കാതോര് ത്തു. ഇല്ല.

വാതില് തുറക്കപ്പെട്ടു. തുടുത്ത മുഖമുള്ള ഒരു സര് ദാര് ജി തല മാത്രം പുറത്ത് കാണിച്ച് രൂക്ഷമായി നോക്കി.

' ആരാ ? "

" രതിപ്രിയാ ? "

" അല്ല..നിങ്ങള് ക്ക് തെറ്റിപ്പോയി "

" ഡോര് നമ്പര് 202 ?"

" അതെ ഇത് തന്നെ"

" അപ്പോള് ഇത് രതിപ്രിയയുടെ വീടാണ്"

" ചങ്ങാതീ..ഇവിടെ കഴിഞ്ഞ 10 വര് ഷമായി ഞാനാണ് താമസിക്കുന്നത്..സമയം മെനക്കെടുത്താതെ പോയട്ടെ "

സര് ദാര് ജിയ്ക്ക് ദേഷ്യം പിടിക്കുന്നുണ്ടായിരുന്നു. ക്ഷമാപണം നടത്തി സൂരജ് തിരിച്ച് നടന്നു. തെരുവില് എന്ത് ചെയ്യണമെന്നറിയാതെ നിന്നു. അവള് വീട് മാറിയ വിവരം തന്നോട് പറയാതിരുന്നതെന്തിന്`? അയാള് ക്ക് സങ്കടം വന്നു.

രതിപ്രിയയുടെ മൊബൈല് സ്വിച്ച് ഓഫ് ആയിരിക്കുന്നു. അയാള് ക്ക് കരയാന് തോന്നി. ലോകത്തിലെ കുറ്റവാളികള് ക്കെല്ലാം ശരിയായ ശിക്ഷ പ്രണയമാണെന്ന് തോന്നി. ഹൃദയം അലിഞ്ഞൊഴുകിപ്പോകുന്ന പോലെ.

പിന്നേയും മഴയ്ക്കുള്ള ഒരുക്കങ്ങള് . ആളുകള് തിരക്ക് പിടിച്ച് പരക്കം പാച്ചില് തുടങ്ങി.

ആദ്യത്തെ മഴത്തുള്ളികള് മുഖത്ത് വീണപ്പോള് ഒന്ന് നടുങ്ങി. ഇങ്ങനെയൊരു മഴയില് അവളുമുണ്ടായിരുന്നെങ്കിലെന്ന് വിഷമിച്ചു.

എന്തായാലും ഇനി മുറിയിലേയ്ക്ക് പോകുന്നില്ലെന്ന് തീരുമാനിച്ചു. മഴ മുഴുവന് ഏറ്റ് വാങ്ങി നടക്കാം . പ്രണയം കലര് ന്ന വിഷം ഞരമ്പുകളില് ഓടുന്നു. അത് മഴ നിറച്ച് തണുപ്പിക്കാന് കൊതിച്ചു

അപ്പോള് ആരോ കൈത്തണ്ടയില് അമര് ത്തിപ്പിടിച്ചു. ഞെട്ടിത്തിരിഞ്ഞ് നോക്കിയപ്പോള് ചിരിച്ച് കൊണ്ട് രതിപ്രിയ.

" എന്താഡാ ഇതൊക്കെ ?"

" സ്വപ്നം .. "

അയാള് പറഞ്ഞു

" വെറും സ്വപ്നം "

ഹൈറേഞ്ച്

സതീഷാണ്‌ അഭിപ്രായം മുന്നോട്ട് വച്ചത്. രണ്ടാമതൊന്ന് ആലോചിക്കാതെ എല്ലാവരും അതം ഗീകരിക്കുകയും ചെയ്തു.

എല്ലാവരും എന്ന് പറഞ്ഞാല്‍ , സതീഷിന്റെ ഭാര്യ സുമ, രതിപ്രിയ, അവളുടെ ഭര്‍ ത്താവ് സോമന്‍ . രതീഷിന്റേത് ഒളിച്ചോട്ടമായിരുന്നു. അയാളും സുമയും പ്രണയം മൂത്ത് വ ീട്ടുകാരുമായി വഴക്കിട്ട് ഒന്നും നടക്കില്ലെന്ന് ഉറപ്പായപ്പോള്‍ രെജിസ്റ്റര്‍ മാരീജ് ചെയ്യുകയായിരുന്നു. അതിനുള്ള സഹായസഹകരണങ്ങള്‍ ചെയ്തത് സോമനും രതിപ്രിയയുമാണ്‌. അത് കൊണ്ടായിരിക്കും ഹണിമൂണ്‍ ട്രിപ് എല്ലാവരും ഒന്നിച്ചാകാം എന്ന് സതീഷ് അഭിപ്രായപ്പെട്ടത്.

സോമന്` താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും പിന്നെയങ്ങ് സമ്മതിക്കുകയായിരുന്നു. അയാളുടെ വിവാഹം കഴിഞ്ഞിട്ടും കുറച്ച് വര്‍ ഷങ്ങളേ ആയിട്ടുള്ളൂ. ജോലി തേടി ആ നഗരത്തില്‍ എത്തിയപ്പോള്‍ ആദ്യം പരിചയപ്പെട്ടത് രതിപ്രിയയെ ആയിരുന്നു. പിന്നീടത് വലിയ സൌഹൃദമായി മാറി. രതിപ്രിയയെ വിവാഹം ചെയ്യണമെന്ന് തോന്നിയപ്പോള്‍ അത് തുറന്ന് പറയാന്‍ അന്ന് വിഷമമൊന്നും തോന്നിയിരുന്നില്ല. അവള്‍ ആരും കൊതിച്ച് പോകുന്ന ഒരു സുന്ദരി തന്നെയായിരുന്നു. വിഷയം അവതരിച്ചപ്പോഴാണ്‌ അത് വരെ രഹസ്യമായി സൂക്ഷിച്ചിരുന്നതെല്ലാം അവള്‍ വെളിപ്പെടുത്തിയത്.


അവള്‍ ഒരാളെ വിവാഹം ചെയ്ത് അധികം വൈകാതെ തന്നെ വിവാഹമോചനവും നേടിയതായിരുന്നു. അത് കേട്ടപ്പോഴും സോമന്‌ അത്ര പ്രശ്നമൊന്നും തോന്നിയില്ലായിരുന്നു.

" അതല്ല സോം .... അയാള്‍ എന്നെ ഉപേക്ഷിക്കാനുള്ള കാരണം കൂടി കേള്‍ ക്കൂ " അവള്‍ പറഞ്ഞു. അയാള്‍ ഒരു മണ്ടനായത് കൊണ്ട് എന്ന് മനസ്സില്‍ പറഞ്ഞു സോമന്‍ അപ്പോള്‍ .

" സോം .. എനിക്ക് ഒരു കുഞ്ഞിന്‌ ജന്മം കൊടുക്കാനാവില്ല... എല്ലാ ടെസ്റ്റുകളും ചെയ്ത് ഉറപ്പിച്ച ശേഷമാണ്‌ അയാള്‍ ഡിവോഴ്സ് ചെയ്തത് "

സോമന്‌ കുട്ടികളെ ഉണ്ടാക്കുന്നതില്‍ താല്പര്യം ഇല്ലായിരുന്നു. അത് അവളെ അറിയിച്ചപ്പോള്‍ പിന്നെ കാര്യങ്ങള്‍ വൈകാതെ തന്നെ നടന്നു.

അങ്ങനെ ഇണങ്ങിയും പിണങ്ങിയും അവര്‍ ജീവിക്കുകയായിരുന്നു. അതിനിടെ സതീഷിന്റെ കാര്യം വന്നപ്പോഴും അവര്‍ സസന്തോഷം പങ്ക് ചേര്‍ ന്നു. എങ്കിലും വര്‍ ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ സോമന്‌ അവിചാരിതമായി ഒരു മടുപ്പ് ബാധിക്കുകയും രതിപ്രിയയുടെ സൌന്ദര്യത്തില്‍ താല്പര്യം കുറയുകയും ചെയ്തു. അത് അയാള്‍ ക്ക് അങ്ങേയറ്റം വിഷമം ഉണ്ടാക്കി. രതിപ്രിയയെ അയാള്‍ മുമ്പത്തേക്കാളേറെ സ്നേഹിക്കുന്നുണ്ടായിരുന്നു എന്നതാണ്‌ കാരണം .

" വെറും ശരീരം ... അത് മാത്രമാണല്ലേ നമ്മള്‍ ? " ഒരു ദിവസം രതിപ്രിയ ചോദിച്ചു. സോമന്‌ പെട്ടെന്നൊരുത്തരം കൊടുക്കാനായില്ല. . അവള്‍ ക്കും തന്നെ മടുത്ത് തുടങ്ങിയോയെന്ന് ആശങ്ക മൊട്ടിട്ടു.

ഒരു മാറ്റത്തിന്‌ വേണ്ടിയാണ്‌ ഹണിമൂണ്‍ ട്രിപ് ഒന്നിച്ചാക്കാമെന്ന് സമ്മതിച്ചത്. തങ്ങളും വിവാഹശേഷം എങ്ങോട്ടും പോയിട്ടുമില്ലല്ലോ.

ഏതോ ഒരു മലമുകളിലായിരുന്നു സതീഷ് പറഞ്ഞ സ്ഥലം . അധികം ജനവാസമൊന്നുമില്ലാത്ത അവിടെ ഒരു റിസോര്‍ ട്ടില്‍ രണ്ട് മുറികള്‍ പറഞ്ഞ് വച്ചിട്ടുണ്ടായിരുന്നു. അപ്പോള്‍ അവര്‍ മാത്രമായിരുന്നു അവിടത്തെ താമസക്കാര്‍ .

സ്ഥലം സോമന്‌ ഇഷ്ടപ്പെട്ടു. രാവിലെ മഞ്ഞ് പുതച്ച മലനിരകള്‍ . പച്ച പരവതാനി പോലെ താഴ്വാരം . ഒരു വെള്ളച്ചാട്ടം , പുഴ എന്നിങ്ങനെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെല്ലാം തിരിച്ച് കിട്ടിയത് പോലെ തോന്നി അയാള്‍ ക്ക്.


രതിപ്രിയയും സന്തോഷവതിയായിരുന്നു. അവള്‍ എപ്പോഴും അയാളെ ചേര്‍ ന്ന് നിന്ന് മനസ്സിനെ പുതിക്കിയെടുത്തു.

സതീഷും സുമയും അതിനേക്കാള്‍ ആഹ്ലാദത്തിലായിരുന്നു. അവര്‍ രാവിലെ തന്നെ സ്ഥലങ്ങള്‍ കാണാനിറങ്ങി. സോമനും രതിപ്രിയയും മുറിയില്‍ ത്തന്നെയായിരുന്നു.

" ഇവിടെ അടുത്തൊരു അമ്പലമുണ്ടെന്ന് സതീഷ് പറഞ്ഞു. നമുക്കങ്ങോട്ട് പോയാലോ ? " അവള്‍ പറഞ്ഞു. മുറിയിലിരുന്ന് ബോറടിച്ച് തുടങ്ങിയ സോമന്‍ സമ്മതം മൂളി.

അവള്‍ അമ്പലത്തില്‍ പോകാനൊരുങ്ങി. വെള്ളയില്‍ ചുവന്ന പുക്കളുള്ള സാരിയുടുത്ത് നെറ്റിയില്‍ ഭസ്മക്കുറി വരച്ച്, കുളി കഴിഞ്ഞ് ഈറനായ മുടി വിരിച്ചിട്ട് തന്നെ വന്നു അവള്‍ . മുമ്പൊരിക്കലും അവളെ ഇത്ര മനോഹരിയായി കണ്ടിട്ടില്ലെന്ന് സോമന്‌ തോന്നി. അയാളും കുളിച്ചൊരുങ്ങി.

മഴ പെയ്ത് ചെളി നിറഞ്ഞിരുന്നു വഴിയെല്ലാം . ഒരു വശം കാട്, മറുവശം കൊക്ക. കാലൊന്ന് തെറ്റിയാല്‍ പൊടി പോലും കിട്ടില്ല. അയള്‍ അവളുടെ കൈ പിടിച്ചു. അയാളുടെ എല്ലാ ശ്രദ്ധയും അവളുടെ കാല്‍ വയ്പ്പുകളിലായിരുന്നു.

വഴിയില്‍ ഒന്നു രണ്ടിടത്ത് ചോക്കലേറ്റ് കവറുകള്‍ കണ്ടു. സതീഷിന്റെ കയ്യില്‍ ഉണ്ടായിരുന്ന ചോക്കലേറ്റുകളാണെന്ന് അയാള്‍ ക്ക് മനസ്സിലായി.

" അവര്‍ ഇവിടെയെവിടെയോ ഉണ്ട് " അയാള്‍ പറഞ്ഞു. അവള്‍ വേറെയേതോ ലോകത്തിലെന്ന പോലെയാണ്‌ നടക്കുന്നത്. ഓരോ പൂവിലും ചും ബിച്ച്, ഓരോ കിളിയൊച്ചയ്ക്കും കാതോര്‍ ത്ത് സ്വപ്നസമാനമായ യാത്രയായിരുന്നു അവള്‍ക്കത്. അവളെ അവളുടെ സ്വപ്നങ്ങളില്‍ അലയാന്‍ വിട്ടു അയാള്‍ .

കുറേ ദൂരം നടന്നിട്ടാണ്‌ അമ്പലത്തില്‍ എത്തിയത്. വലിയതായൊന്നുമില്ല. ഒരു ഗുഹയില്‍ ദേവകന്യകയുടെ ശില്പം . അതില്‍ ആരോ ഒരു പൂമാല ചാര്‍ ത്തിയിട്ടുണ്ട്. രാവിലെ പൂജ കഴിഞ്ഞതിന്റെ ലക്ഷണങ്ങള്‍ കാണാമായിരുന്നു. . രണ്ട് കുരങ്ങുകള്‍ ഗുഹയ്ക്ക് മുകളിലിരുന്ന് പഴം തിന്നുന്നുണ്ട്. അവര്‍ പ്രാര്‍ ഥിച്ചു. നേര്‍ ച്ചപ്പെട്ടി കണ്ടില്ല.

" കുറച്ച് പഴങ്ങള്‍ കൊണ്ടുവരാമായിരുന്നു... "

കുരങ്ങുകളെ നോക്കി രതിപ്രിയ പറഞ്ഞു.

കുറച്ച് നേരം അവിടെ വിശ്രമിച്ചിട്ട് അവര്‍ നടന്നു. മല കയറുകയായിരുന്നു ഉദ്ദേശം . വഴുക്കുന്ന കയറ്റം . ചിലയിടങ്ങളില്‍ കാട്ടുവള്ളികള്‍ പിടിച്ച് വേണം കയറാന്‍ . കയറിക്കയറി ഉച്ചിയിലെത്തി അവര്‍ . അവിടെ നിന്ന് നോക്കിയാല്‍ അഗാധമായ താഴ്ച പേടിപ്പിക്കും . അവള്‍ സോമനെ മുറുകെപ്പിടിച്ചാണ്‌ നിന്നത്.

" ഞാന്‍ ആദ്യമായിട്ടാ ഇത്ര ഉയരത്തില്‍ നില്‍ ക്കുന്നത് " അവള്‍ ഭയം കൊണ്ട് വിറയ്ക്കുന്ന ശബ്ദത്തില്‍ പറഞ്ഞു. അത് കേട്ട് സോമന്‌ ചിരി വന്നു.

" ഇവിടെ വച്ച് എനിക്ക് നിന്നെ ചും ബിക്കണം " അയാള്‍ പറഞ്ഞു. അവള്‍ പുന്ചിരിച്ച് അയാളുടെ കഴുത്തിലൂടെ കൈകള്‍ കോര്‍ ത്തു. ദീര്‍ ഘമായ ചുംബനത്തില്‍ അവര്‍ കൊരുത്തു.

അവള്‍ മിക്കവാറും അബോധത്തിലായിരുന്നു. തണുപ്പും അടുത്ത് തന്നെയുള്ള ആഴത്തിന്റെ ഭീതിയും ചും ബനത്തിന്റെ തീവ്രതയുമെല്ലാമായി അവള്‍ അവശയായിരുന്നു.

" നമുക്ക് പോകാം " ചുന്ടുകള്‍ വേര്‍ പെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞു.

" പോണോ ? ഇങ്ങനെയങ്ങ് ശിലയായാല്‍ പോരേ ?" അയാള്‍ .

അവള്‍ അതിയായ സ്നേഹത്തോട് അയാളെ കെട്ടിപ്പിടിക്കാനാഞ്ഞപ്പോള്‍ എന്തോ മാന്ത്രികതയില്‍ അയാള്‍ ഒറ്റത്തള്ള്. ഒരു കരച്ചില്‍ പോലും അവശേഷിക്കാതെ അവള്‍ കൊക്കയിലേയ്ക്ക് അപ്രത്യക്ഷയായി.

അയാള്‍ മെല്ലെ മലയിറങ്ങാന്‍ തുടങ്ങി. അമ്പലത്തിലെത്തിയപ്പോള്‍ സതീഷ് അവിടെ നില്ക്കുന്നുണ്ടായിരുന്നു.

" നിങ്ങളെവിടെയായിരുന്നു ? " സതീഷ് ചോദിച്ചു. സോമന്‍ ഒന്നും പറഞ്ഞില്ല.

" ഞങ്ങള്‍ മല കയറിക്കയറി അങ്ങ് ഉച്ചിയിലായിരുന്നു. എന്ത് റൊമാന്റിക് ആണവിടെ... ആരും വരില്ലെന്നുറപ്പുള്ളത് കൊണ്ട് കുറച്ച് കുസൃതികളും ഒപ്പിക്കാന്‍ പറ്റി ഓപണ്‍ എയറില്‍ ... രസമായിരുന്നു " സതീഷ് പറഞ്ഞു.

" എന്നിട്ട് സുമ എവിടെ ? " സോമന്‍

" അവള്‍ മലയിറങ്ങി വരുന്നതേയുള്ളൂ... ഈശ്വരാ ഇനിയിപ്പോ വഴിയെങ്ങാനും തെറ്റീക്കാണുമോ .... എന്തായാലും നമുക്ക് റൂമിലേയ്ക്ക് പോകാം സോം ... ഞാന്‍ അവളറിയാതെ ഒരു ഫുള്‍ കൊണ്ടുവന്നിട്ടുണ്ട്.

സോമന്‍ തലയാട്ടി. അവര്‍ റൂമിലേയ്ക്ക് നടക്കുന്നതിനിടയില്‍ പെട്ടെന്ന് സതീഷിന്‌ രതിപ്രിയയെ ഓര്‍ മ്മ വന്നു.

" അല്ലാ...അവളെവിടെ ? "

"സുമയുടെ കൂടെക്കാണും " സോമന്‍ കണ്ണിറുക്കി പറഞ്ഞു.