Inside Llewyn Davis - അപ്രതീക്ഷാനിര്‍ഭരമായ ഗാനം

കോയെന്‍ സഹോദരന്മാരുടെ Inside Llewyn Davis എന്ന ചലച്ചിത്രം തുടങ്ങുന്നത് ഗ്യാസ്ലൈറ്റ് കഫേയില്‍ പാടുന്ന ലെവിന്‍ ഡേവിസ് എന്ന ഫോക്ക് സംഗീതജ്ഞനില്‍ നിന്നാണ്. ഡേവ്വാൻറോങ്ക് എന്ന സംഗീതജ്ഞന്റെ Hang me, Oh hang me, and I'll be dead and gone എന്നഗാനമാണ് അയാള്‍ ആലപിക്കുന്നത്.
അമേരിക്കന്‍ ഫോക്ക് സംഗീതജ്ഞനായിരുന്ന ഡേവ്വാൻറോങ്കിനെ അനുസ്മരിപ്പിക്കുന്ന വിധമാണ് ലെവിന്‍ ഡേവിസിന്റെ കഥാപാത്രരൂപീകരണം. വാൻറോങ്കിന്റെ സംഗീതം തന്നെയാണ് സിനിമയിലും ഉപയോഗിച്ചിരിക്കുന്നത്. സിനിമയില്‍ ലെവിന്റെ ആൽബത്തിന്റെ കവർപോലും ഡേവ് റാങ്കിന്റേതുമായി സാമ്യംപുലർത്തുന്നു. സിനിമയുടെ മുന്നോട്ടുള്ള യാത്രയിലേയ്ക്കുള്ള സൂചനയാകുന്നു ഈ ഗാനം.

ലെവിൻഡേവിസ് ദസ്തേവിസ്കിയുടെ കഥാപാത്രത്തിനെ ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള ഒരാളായിട്ടാണ് സിനിമയിലുടനീളം പെരുമാറുന്നത്. ജീവിതത്തെക്കുറിച്ച് പ്രത്യേകിച്ച് പ്രതീക്ഷകളൊന്നും വച്ചുപുലർത്താത്ത, അല്ലെങ്കിൽ നിരാശതകളിൽനിന്നും നിരാശതകളിലേയ്ക്ക് കൂപ്പുകുത്തുന്ന ഒരാൾ. അയാളുടെ സോളോ ആൽബം വിൽക്കപ്പെടുന്നില്ല. കിടന്നുറങ്ങാൻ മറ്റുള്ളവരുടെ സോഫകളിൽ ഇടംഇരക്കേണ്ടിവരുന്നു. പണം ഒട്ടുമില്ല. ഇങ്ങിനെയൊക്കെയാണെങ്കിലും കടകവിരുദ്ധമെന്ന് തോന്നുന്ന നിലയിൽ ഒട്ടേറെ വാശികളും പിടിവാദങ്ങളും അയാൾ വച്ചുപുലർത്തുന്നു. അതിന്റെ പേരിൽ നല്ലഇടിയും ഇരന്നുമേടിക്കുന്നുണ്ട്.
ഗർഭിണിയായ തന്റെ കൂട്ടുകാരി, ആ കുഞ്ഞിന്റെ പിതാവ് ലെവിൻ ആകുമെന്ന ഭയത്തിൽ ഗർഭഛിദ്രത്തിനൊരുങ്ങുന്നു. അത്രയും അപമാനിക്കുന്നവിധത്തിൽ ശകാരിക്കുന്ന (മിഡാസിന്റെ മണ്ടൻസഹോദരൻ!) അവളോട് അതിനുള്ള പണം ചിലവാക്കാമെന്നും അയാൾ സമ്മതിക്കുന്നു. ഇത്തരത്തിൽ പുറംതള്ളപ്പെടുമ്പോഴും അയാൾ ഒന്നും അറിഞ്ഞതായി ഭാവിക്കുന്നില്ല. അല്ലെങ്കിൽ, കാഴ്ചക്കാരനെ മണ്ടന്മാരാക്കുന്നത് പോലെ നിസ്സംഗത ഭാവിക്കുന്നു. അയാൾക്ക് തന്റെ സംഗീതമൊഴിച്ച് വേറൊന്നും പ്രശ്നമല്ലെന്ന ജീനിയസ്സായ കലാകാരന്റെ നിഷ്കളങ്കതയുമാകാം.

സാധാരണസിനിമകളിലെപ്പോലെ ശുഭപര്യവസാനിയായ ഒരു അന്ത്യമൊന്നും കോയൻസഹോദരന്മാർ ലെവിൻ ഡേവിസിന്ന് നല്‍കുന്നില്ലെന്ന് സിനിമ ആദ്യംമുതലേ തുടരുന്ന സംഘർഷത്തിന് അടിവരയിടുന്നു. അയാളുടെ ജീവിതം മുന്നോട്ടെന്നല്ല, എങ്ങോട്ടുംനീങ്ങുന്നില്ല. മടുപ്പിക്കുന്ന നിശ്ചലതയാണ് അയാളുടെ ജീവിതത്തിന്. പ്രതീക്ഷ എന്ന വാക്കിന് ഒരു വിലയും നൽകാത്ത ജീവിതം. ആവർത്തനവിരസമായ ഗാനംപോലെ അയാളുടെ ദിവസങ്ങളും വീട്ടിൽ നിന്നിറങ്ങി തിരിച്ചുകയറുന്നു. ഇടയ്ക്ക് അയാളെ അല്പമെങ്കിലും ഇളക്കുന്നത് ഒരു പൂച്ചയാണ്. സിനിമയുടെ തുടക്കത്തിൽ ആ പൂച്ച അയാൾക്കൊപ്പം പുറത്തുചാടുന്നു. സുഹൃത്തിന്റേതാണ് യൂളിസിസ് എന്ന് പേരുള്ള ആ പൂച്ച. തട്ടിമുട്ടിപോകുന്ന ലെവിന്റെ ജീവിതത്തിൽ നഷ്ടപ്പെടുന്ന പൂച്ച ഒരു വേദനയാകുന്നു (A pain in the ass). പിന്നീട് പൂച്ചയെ കണ്ടെത്തി കൂട്ടുകാരന് അതിനെ തിരിച്ചേൽപ്പിക്കാൻ പോകുമ്പോൾ രണ്ടാമതും കബളിപ്പിക്കപ്പെടുന്നു. ഒരുപക്ഷേ, ലെവിന്റെ ജീവിതത്തിൽ അയാളോട് അത്രയും സ്നേഹത്തോടെ പെരുമാറിയിട്ടുള്ളതും ആ പൂച്ചയായിരുന്നിരിക്കണം. ഒരു യാത്രയ്ക്കിടയിൽ കാറിന്റെയുള്ളിൽ അതിനെ ഉപേക്ഷിക്കുന്നതോടെ ലെവിന്റെ ഏകാന്തത വീണ്ടും പൂർണ്ണമാകുന്നു. സിനിമയിലെ ആദ്യരംഗങ്ങൾ അവസാനഭാഗത്തും ആവർത്തിക്കുന്നതിലൂടെ ലെവിന്റെ നിശ്ചലമായ ദിവസങ്ങളെ അരക്കിട്ടുറപ്പിക്കപ്പെടുകയാണ്. പൂച്ചയെ പുറത്തുചാടാൻ അനുവദിക്കുന്നില്ലെന്ന വിത്യാസം മാത്രമേ കാണാൻ കഴിയൂ. സംവിധായകൻതന്നെ പറയുന്നു: "the film doesn't really have a plot. That concerned us at one point; that's why we threw the cat in.
അയാൾ വീണ്ടും തന്റെ രീതികളിലേയ്ക്ക് ഉണരുന്നു. വഴക്കുണ്ടാക്കുന്നു. ഇടിമേടിക്കുന്നു. ലെവിന്റെ ജീവിതം ദുരിതചക്രങ്ങളിലേയ്ക്ക് ഉരുളുന്നു. അമേരിക്കയിലെ പ്രശസ്തമായ ഒരു കോഫീഹൌസ് ആയിരുന്നു ദ ഗ്യാസ് ലൈറ്റ് കഫേ. ഫോക്ക്സംഗീതത്തിന് പ്രശസ്തമായിരുന്നു ഗ്യാസ് ലൈറ്റ് കഫേ. തുടക്കത്തിൽ ഗ്യാസ് ലൈറ്റ് കഫേ ഒരു ബാസ്ക്കറ്റ് ഹൌസ് ആയിരുന്നു. പ്രതിഫലമില്ലാത്ത ഗായകർ പാടിയതിന് ശേഷം ബാസ്ക്കറ്റുമായി പണം പിരിയ്ക്കാനിറങ്ങി കിട്ടുന്നതാണ് അവരുടെ വരുമാനം. ബോബ് ഡിലനെപ്പോലുള്ള ലോകപ്രശസ്ത ഫോക്ക്/കണ്ട്രി ഗായകർ ഗ്യാസ് ലൈറ്റ് കഫേയിൽ പാടിയിട്ടുണ്ട്. സിനിമയുടെ അവസാനം ലെവിൻ ഇനി വയ്യ എന്ന് പറയുന്നത് ഈ ബാസ്ക്കറ്റ് പിരിവ് തന്നെ.

Quentin Tarantino: Chapter 2 – Pulp Fiction – Part 4





തൊണ്ണൂറുകളിലെ ensemble സിനിമകളിൽ ആക്ഷൻ രംഗങ്ങൾ വളരെ പ്രധാനമാണെന്ന് കരുതപ്പെട്ടിരുന്ന കാലത്ത്, ഹാർവ്വി കേയ്ടൽ, ജോൺ ട്രവോൾട്ട, സാമുവേൽ ജാക്ക്സൺ എന്നിങ്ങനെയുള്ളവർ ഉണ്ടായിട്ടും ഉടനീളം സംഭാഷണങ്ങൾ നിറഞ്ഞ ഒരു അദ്ധ്യായം ചെയ്യാനുള്ള ചങ്കൂറ്റം റ്റരന്റിനോയ്ക്ക് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതാണ് The Bonnie Situation. സിനിമയിലെ രസകരമായ അദ്ധ്യായങ്ങളിലൊന്ന്. ഈ അദ്ധ്യായത്തിൽ വരുന്ന ജിമ്മി എന്ന കഥാപാത്രം റ്റരന്റിനോ തന്നെയാണ് ചെയ്തത്. വാസ്തവത്തിൽ അതിന് മുമ്പുള്ള ഒരു രംഗത്തിൽ മിയായ്ക്ക് അഡ്രിനാലിൻ കുത്തി വയ്ക്കുമ്പോൾ വരുന്ന ലാൻസ് എന്ന കഥാപാത്രമാണ് റ്റരന്റിനോ ആദ്യം തിരഞ്ഞെടുത്തിരുന്നത്. എന്നാൽഅത് സിനിമയിലെ പ്രധാനപ്പെട്ട ഒരു രംഗം ആയതിനാൽ അപ്പോൾ താൻ ക്യാമറയ്ക്ക് പിന്നിൽ നിൽക്കുന്നതാണ് നല്ലതെന്ന് തീരുമാനിച്ച് ജിമ്മി എന്ന കഥാപാത്രം തിരഞ്ഞെടുത്തു.


കഥയിൽ വിൻസന്റ് വൂൾഫ് എന്നയാൾ ദാദ ആയ മാർസലസിന്റെ സുഹൃത്താണ്. എന്ത് പ്രശ്നമുണ്ടായാലും അത് പരിഹരിക്കുന്നയാൾ. ഈ കഥാപാത്രത്തിന് ആ പേര് വച്ചതിനെപ്പറ്റി ഹോളിവുഡിൽ ഒരു രസകരമായ കഥയുണ്ട്. 1993 ഇൽ സ്റ്റാർ വാർസ് സിനിമയിൽ ജോലി ചെയ്തിരുന്ന ഒരു പ്രോഗ്രാമ്മറുടെ പേരാണ് വിൻസന്റ് വൂൾഫ്. ആ സംഘത്തിലുണ്ടായിരുന്ന ഏറ്റവും സരസനായ ആളായിരുന്നു അത്. ഒരിക്കൽ ഒരു ഹോളിവുഡ് പാർട്ടിയിൽ റ്റരന്റിനോ എന്ന ചെറുപ്പക്കാരനെ വൂൾഫ് കണ്ടുമുട്ടുന്നു. അപ്പോൾ ആ ചെറുപ്പക്കാരൻ വൂൾഫിന്റെ പേര് നന്നായിട്ടുണ്ടെന്നും തനിക്ക് വളരെ ഇഷ്ടമായെന്നും പറഞ്ഞ് അവിടെ നിന്നും പോയി.

അതാണ് അവർക്കിടയിൽ നടന്ന ഒരേയൊരു കണ്ടുമുട്ടൽ. പിന്നീട് കുറച്ച് വർഷങ്ങൾ കഴിഞ്ഞ് പൾപ് ഫിക്ഷൻ പുറത്ത് വന്നു. അപ്പോൾ സ്റ്റാർ വാർസ് ടീമിൽ ജോലി ചെയ്യുകയായിരുന്ന വൂൾഫ് തന്റെ ടീമിനോടൊപ്പം പൾപ് ഫിക്ഷൻ കാണാൻ പോയി. ആദ്യം ജിമ്മിയുടെ വാതിലിൽ മുട്ടുന്നു. തുറക്കുമ്പോൾ എതിരേ ഹാർവി കേയ്ടലിന്റെ കഥാപാത്രം നിൽക്കുന്നു. ‘I’m Winston Wolf – I solve problems’ എന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തുമ്പോൾ ആ സംഘം ആശ്ചര്യപ്പെട്ടു. അപ്പോഴാണ് ഒറിജിനൽ വൂൾഫ് അവരോടെ റ്റരന്റിനോയെ കുറച്ച് വർഷങ്ങൾക്ക് മുമ്പ് കണ്ടുമുട്ടിയത് പറഞ്ഞത്.
ഈ അദ്ധ്യായത്തിൽ വൂൾഫിനെ പരിചയപ്പെടുത്തുന്ന രംഗത്ത് അദ്ദേഹം ഒരു ഹോട്ടൽ സ്യൂട്ടിൽ ഇരിക്കുകയാണ്. അദ്ദേഹത്തിന് ഒരു ഫോൺ കാൾ വരുന്നു. മറുതലയ്ക്കൽ മാർസലസ് വാലസ് സംസാരിക്കുന്നു. ജിമ്മിയുടെ ഭാര്യ വരുന്നതിന് മുമ്പ് തലയിൽ വെടി കൊണ്ട് മരിച്ച മാർവിന്റെ ജഢം മറയ്ക്കണം. കാർ വൃത്തിയാക്കണം. വിൻസന്റിനേയും ജൂൾസിനേയും അവിടെ നിന്നും മാറ്റണം. ഇതൊക്കെയാണ് മാർസലസ് വാലസ് വൂൾഫിന് കൊടുക്കുന്ന ജോലികൾ. അതിന് ശേഷം അദ്ദേഹം പറയുന്ന ഡയലോഗ് പ്രശസ്തമാണ് ‘It’s about thirty minutes away. I’ll be there in ten’.  പിന്നെ റ്റൈറ്റിലിൽ “NINE MINUTES AND THIRTY-SEVEN SECONDS LATER”എന്ന് കാണിക്കുന്നു. വൂൾഫ് എത്തിച്ചേരുന്നു. അപ്പോഴാണ് ജിമ്മിയോട് അദ്ദേഹം പറയുന്ന I’m Winston Wolf, I solve problems  ഡയലോഗ് വരുന്നത്. ഇവിടെ റ്റരന്റിനോയുടെ പതിവുള്ള ടൈറ്റ് ക്ലോസ് അപ്പ് ഷോട്ട് ആയ അറിയിപ്പ് മണിയിൽ അമരുന്ന വിരലും കാണാം.


അദ്ദേഹം വീട്ടിലെത്തുന്ന സമയം തൊട്ട് ഏതാണ്ട് 45 നിമിഷങ്ങളിൽ ജിമ്മിയുടെ ഭാര്യ എത്തിച്ചേരും. അതിനുള്ളിൽ കാർ വൃത്തിയാക്കി, ഇരുവരേയും അവിടെ നിന്നും പറഞ്ഞയക്കണം. അതുകൊണ്ട് നേരേ ഗരാജിലേയ്ക്ക് പോകുന്നു വൂൾഫ്. അവിടെ വച്ച് ജിമ്മിയോട് തനിക്ക് ഒരു കാപ്പി വേണമെന്ന് പറഞ്ഞ് അത് എങ്ങിനെ വേണമെന്നും പറയുന്നു. ‘Lotsa cream, lotsa sugar’.സത്യത്തിൽ വൂൾഫ് എന്ന  കഥാപാത്രം എങ്ങിനെയുള്ളയാളാണെന്ന് ഈ രംഗത്തിൽ അദ്ദേഹം പറയുന്ന വചനങ്ങളിൽ നിന്നറിയാം. അദ്ദേഹം വിശ്വസിക്കാൻ കൊള്ളാവുന്നയാളാണ്. ജോലി നടപ്പാക്കുന്നതിൽ മിടുക്കൻ. എന്ത് കാര്യവും ശരിക്ക് പ്ലാൻ ചെയ്ത് ചെയ്യും. അതും പോരാതെ തനിക്ക് ആവശ്യമുള്ള കാര്യങ്ങൾ മറ്റുള്ളവരിൽ നിന്നും നേടിയെടുക്കുന്നതിൽ മടിയൊന്നുമില്ലാത്ത ഒരാൾ. ഇതെല്ലാം വൂൾഫിനെ പരിചയപ്പെടുത്തുന്ന രംഗത്തിന്റെ ആദ്യത്തെ ചില നിമിഷങ്ങളിൽ മനസ്സിലാകും.

എന്നിട്ട് ഗരാജിൽ നിന്നും അടുക്കളയിലേയ്ക്ക് ചെയ്യ് ജിമ്മി കൊടുക്കുന്ന കാപ്പി മൊത്തിക്കൊണ്ട് അടുത്ത നടപടികൾ വിൻസന്റിനും ജൂൾസിനും വിശദീകരിക്കുന്നു. ആദ്യം ശവം ഡിക്കിയിൽ വയ്ക്കണം; പിന്നെ കാർ വൃത്തിയാക്കണം; ജിമ്മിയുടെയടുത്ത് നിന്നും പുതപ്പുകളും വൃത്തിയാക്കാനുള്ള സാമഗ്രികളും വാങ്ങി ഇതെല്ലാം ചെയ്യണം. ആപ്പോൾ വിൻസന്റിന് അദ്ദേഹത്തിന്റെ ധ്വനി ഇഷ്ടമാകുന്നില്ല. നിങ്ങൾക്ക് കുറച്ച് മര്യാദയ്ക്ക് സംസാരിച്ച് കൂടെ എന്ന മട്ടിൽ ‘A “please” would be nice’ എന്ന് പറയുന്നു. അപ്പോൾ വൂൾഫ് പറയുന്ന സംഭാഷണങ്ങളിൽ അദ്ദേഹത്തിന്റെ വ്യക്തിത്വം ശരിക്കും മനസ്സിലാക്കാം.
THE WOLF
Set is straight, Buster. I’m not here to say “please.” I’m here to
tell you what to do. And if self- preservation is an instinct you
possess, you better fuckin’ do it and do it quick. I’m here to help.
If my help’s not appreciated, lotsa luck gentlemen.
JULES
It ain’t that way, Mr. Wolf. Your help is definitely appreciated.
VINCENT
I don’t mean any disrespect. I just don’t like people barkin’
orders at me.
THE WOLF
If I’m curt with you, it’s because time is a factor. I think fast, I
talk fast, and I need you guys to act fast if you want to get out of
this. So pretty please, with sugar on top, clean the fuckin’ car

ഈ രംഗത്തിന് ശേഷം വിൻസന്റും ജൂൾസും കാർ വൃത്തിയാക്കുന്ന രസകരമായ കാഴ്ച. ഇതിൽ വിൻസന്റിനോട് കലിപ്പിലായിരിക്കുന്ന ജൂൾസ്, കാറിലുള്ള ഇറച്ചിക്കഷ്ണങ്ങൾ വിൻസന്റിനോട് എടുത്ത് മാറ്റാൻ പറയുന്നുണ്ട്. പിന്നീട് ആ രണ്ട് പേരേയും വൃത്തിയാക്കണമെന്ന് വൂൾഫ് പറയുന്നു. ഇരുവരേയും കുളിപ്പിക്കുന്നു. അപ്പോൾ ജിമ്മിയുടെ കോമാളി ടീഷർട്ടുകളും ഷോർട്ടുകളും അവർ 
അണിയാനിടവരുന്നു.
ഇവിടെ സിനിമയിൽ നീക്കം ചെയ്ത ഒരു രംഗം ഉണ്ട്. എല്ലാവരും ചേർന്ന് ഒരു ഗ്രൂപ്പ് ഫോട്ടോ എടുക്കണെമെന്ന് ജിമ്മി പറയുന്നു. അപ്പോൾ എന്ത് നടന്നുവെന്ന് നോക്കാം.

88. INT. JIMMIE’S GARAGE – MORNING 88.
The garbage bag is tossed in the car trunk on top of Marvin. The Wolf SLAMS is closed.
THE WOLF
Gentlemen, let’s get our rules of  the road straight. We’re going to
a place called Monster Joe’s Truck  and Tow. Monster Joe and his
daughter Raquel are sympathetic to  out dilemma. The place is North
Hollywood, so a few twist and turns  aside, we’ll be goin’ up Hollywood
Way. Now I’ll drive the tainted  car. Jules, you ride with me.
Vincent, you follow in my Porsche. Now if we cross the path of any
John Q. Laws, nobody does a fuckin’ thing ’til I do something.
(to Jules)
What did I say?
JULES
Don’t do shit unless —
THE WOLF
— unless what?
JULES
Unless you do it first.
THE WOLF
Spoken like a true prodigy.
(to Vincent)
How ’bout you, Lash Larue? Can you  keep your spurs from jingling and
jangling?
VINCENT
I’m cool, Mr. Wolf. My gun just  went off, I dunno how.
THE WOLF
Fair enough.
(he throws Vince his car keys)
I drive real fuckin’ fast, so keep up. If I get my car back any
different than I gave it, Monster Joe’s gonna be disposing of two
bodies.
JULES
Why do you drive fast?
THE WOLF
Because it’s a lot of fun.
Jules and Vincent laugh.
THE WOLF
Let’s move.
Jimmie comes through the door, camera in hand.
JIMMIE
Wait a minute, I wanna take a picture.
JULES
We ain’t got time, man.
JIMMIE
We got time for one picture. You and Vincent get together.
Jules and Vincent stand next to each other.
JIMMIE
Okay, you guys put your arms around each other.
The two men look at each other and, after a long beat, a smile breaks out. They put their arms around each other.
JIMMIE
Okay Winston, get in there.
THE WOLF
I ain’t no model.
JIMMIE
After what a cool guy I’ve been, I can’t believe you do me like this.
It’s the only thing I asked.
JULES & VINCENT
C’mon, Mr. Wolf….
THE WOLF
Okay, one photo and we go.
SLOW DOLLY TOWARD A LONE CAMERA
JIMMIE (OS)
Everybody say Pepsi.
JULES (OS)
I ain’t fuckin’ sayin’ Pepsi.
JIMMIE (OS)
Smile, Winston.
THE WOLF
I don’t smile in pictures.
The camera goes off, FLASHING THE SCREEN WHITE.
THE PHOTO FADES UP OVER WHITE.
it’s Jules and Vincent, their arms around each other, next to Jimmie’ whose arm is around The Wolf. Everyone is smiling except you-know-who.

അതോടെ ആ രംഗം അവസാനിക്കുന്നു. പിന്നീട് Monster Joe’s Truck  and Tow ഇൽ കാർ ഉപേക്ഷിച്ച് വൂൾഫ് വരുന്ന രംഗം തുടങ്ങുന്നു. അതിന് ശേഷമാണ് സിനിമയിലെ അവസാന രംഗം. റെസ്റ്റോറന്റിൽ ഹണിബന്നി & പംപ്കിൻ കൊള്ള ജൂൾസ് തടുക്കുന്നത്. എന്നിട്ട് അവിടെ നിന്നും പോയി മാർസലസ് വാലസിനെ കാണുന്നത്. ഇത് സിനിമയുടെ തുടക്കത്തിൽ വരുന്നുണ്ട്. അപ്പോഴാണ് മാർസലസ് വാലസിനോട് സംസാരിച്ചു കൊണ്ടിരുന്ന ബുച്ച് ഇരുവരേയും കാണുന്നത്. ബുച്ചിനെ ബോക്സിംഗിൽ തോൽക്കാൻ വാലസ് പറയുന്ന രംഗം അതാണ്.

ശരിക്കും ഈ അദ്ധ്യായം ഇല്ലെങ്കിലും സിനിമ നന്നായിത്തന്നെ വരുമായിരുന്നു. എന്നാലും ഈ അദ്ധ്യായം റ്റരന്റിനോ ചേർത്തത് എന്തിനാണെന്നാൽ, ഇതിലുള്ള രസകരമായ നിമിഷങ്ങൾക്കും, ഹാർവി കേയ്റ്റലിന് ഒരു കഥാപാത്രം കൊടുക്കാനും വേണ്ടിയായിരുന്നു. ഇതുപോലെയുള്ള ദീർഘമായ സംഭാഷണങ്ങളുള്ള അദ്ധ്യായങ്ങൾ ഉൾപ്പെടുത്തുന്നത് റ്റരന്റിനോയ്ക്ക് കൈവഴക്കമുള്ള കാര്യമാണ്. അദ്ദേഹത്തിന്റെ മറ്റ് സിനിമകളിലും ഇങ്ങിനെയുള്ള അദ്ധ്യായങ്ങൾ വരുന്നുണ്ട്.

അങ്ങനെ പൾപ് ഫിക്ഷനെപ്പറ്റിയുള്ള വിശേഷങ്ങൾ അവസാനിപ്പിക്കാൻ സമയമായി. പൾപ്പ് ഫിക്ഷനിലെ മനോഹരമായ സംഭാഷണങ്ങൾ കാണാൻ ഈ വീഡിയോ നോക്കൂ.





തിരുച്ചങ്കോട്ടിലെ ജീവിതങ്ങള്‍ 

ഇത് പുതിയ സംഭവമല്ല. ആവിഷ്കാരസ്വാതന്ത്ര്യം എന്നൊക്കെ പറയുമ്പോൾ നെറ്റി ചുളിക്കാൻ ഒരു കൂട്ടർ എല്ലാക്കാലത്തും ഉണ്ടാകും. അതാത് കാലത്ത് മത/രാഷ്ട്രീയ/സാംസ്കാരിക/സാമൂഹിക രംഗങ്ങളിൽ അതിർ വരമ്പുകൾ നിശ്ചയിക്കാനും നേതൃത്വം ഏറ്റെടുക്കാനും സ്വയം ഏൽ‌പ്പിച്ചവർ ഉണ്ടായിക്കൊണ്ടിരിക്കും. അവർ തങ്ങൾക്ക് ദഹിക്കാത്തതിനെ ഇല്ലാതാക്കാൻ ശ്രമിക്കും. നാട് കടത്തും, വധഭീഷണി മുഴക്കും, കൊല്ലും.

ഒരു കലാകാരൻ (ഈ വിഷയം സാഹിത്യത്തിൽ മാത്രം ഒതുങ്ങുന്നതല്ല എന്നത് കൊണ്ടാണ് കലാകാരൻ എന്ന വാക്ക് ഉപയോഗിക്കുന്നത്) സ്വന്തം മരണം പ്രഖ്യാപിക്കുക എന്നതിനേക്കാൾ ക്രൂരമായ എന്തുണ്ട്? മരണം എന്ന് കേൾക്കുമ്പോൾത്തന്നെ നെറ്റി ചുളിക്കുന്നവരാണ് മനുഷ്യൻ. അങ്ങിനെയിരിക്കേ, താൻ മരിച്ചു എന്ന് പ്രഖ്യാപിക്കേണ്ടി വരുന്നത്ര ദുർഗ്ഗതി ഒരു കലാകാരന് വരണമെങ്കിൽ അയാൾ ജീവിച്ചിരിക്കുന്ന സമൂഹം എത്രത്തോളം മലീമസമാണെന്നും മനസ്സിലാക്കേണ്ടതാണ്. പെരുമാൾ മുരുഗന് അങ്ങിനെ ചെയ്യേണ്ടി വന്നു. ഉവ്വ്, എഴുത്തുകാരും, സാമൂഹികപ്രവർത്തകരും എല്ലാം അദ്ദേഹത്തിന് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ രചനകൾ മുമ്പെങ്ങും ഇല്ലാതിരുന്ന വിധം കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. പക്ഷേ, ഈ കോലാഹലങ്ങൾ എന്ത് ഫലം തരുന്നെന്നും ആലോചിക്കേണ്ടിയിരിക്കുന്നു. ഇതെല്ലാം കൊണ്ട് പെരുമാൾ മുരുഗൻ എന്ന എഴുത്തുകാരൻ ഉയർത്തെഴുന്നേൽക്കുമോ?
ഏതായാലും ഇത്ര മാത്രം പ്രശ്നങ്ങളുണ്ടാകാൻ ഈ നോവലിൽ എന്താണുള്ളതെന്ന് നോക്കാം.




മാതൊരുഭാഗൻ എന്നാൽ പരമശിവന്റെ അർദ്ധനാരീശ്വരരൂപം എന്ന് അർഥം. ഇതേ പേരിലുള്ള വിവാദമായ നോവലിന്റെ ആമുഖത്തിൽ പെരുമാൾ മുരുഗൻ എഴുതുന്നു:

മാതൊരുഭാഗൻ ആയി ശിവൻ ദർശനം തരുന്നത് തിരുച്ചങ്കോട്ടിൽ മാത്രമാണ്. ഈ രൂപം ഈ കോവിലിൽ വരാൻ ഊഹിക്കാവുന്നതിനുമപ്പുറമുള്ള കാരണങ്ങൾ ഉണ്ടാകാം. ശൈവം, കോവിലിന്റെ മുൻകാല ചരിത്രം എന്നിവയേക്കാൾ ജനങ്ങൾക്കിടയിൽ ആ കോവിലിനുള്ള സ്വാധീനമായിരുന്നു എന്നെ ആകർഷിച്ച വിഷയം. ജീവിതത്തിലെ എല്ലാ സന്ദർഭങ്ങളിലും ഏതോ ഒരു തരത്തിൽ കോവിൽ പ്രാധാന്യം നേടുന്നു. മലയുടെ അടിവാരം മുതൽ ഉച്ചി വരെയുള്ള ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നവരായി ദൈവങ്ങൾ നിരന്ന് നിൽക്കുന്നു. ആ സന്ദർഭമനുസരിച്ച് ദൈവങ്ങളെ തിരഞ്ഞെടുക്കാവുന്നതാണ്.

തിരുച്ചങ്കോടിനെ സംബന്ധിച്ച എന്റെ അന്വേഷണത്തിൽ ഒരുപാട് വിവരങ്ങൾ ലഭിച്ചു. എന്റെ കുട്ടിക്കാലം മുതൽ അറിഞ്ഞ നാട്, എന്റെയുള്ളിൽ ഊറിക്കിടക്കുന്ന നാട് എന്ന അഹന്തയിൽ മുഴുകി ഞാൻ അന്വേഷിച്ചു. ഈ നാട് തന്റെയുള്ളിൽ വച്ചിരിക്കുന്ന രഹസ്യമായ വേരോട്ടങ്ങളിൽ ഒന്ന് എന്നെ കാണിച്ച് തന്നത് അത്ഭുതമായിരുന്നു. ചുറ്റുവട്ടത്തിലുള്ള ഗ്രാമങ്ങളിൽ ‘സ്വാമി കൊടുത്ത കുഞ്ഞ്’ എന്നും ‘സ്വാമിയുടെ കുട്ടി’ എന്നും വിളിക്കപ്പെടുന്നവർ ധാരാളമുണ്ട്. അവരെല്ലാം സ്വാമിയോട് യാചിച്ച് ജനിച്ചവരാണെന്ന വിശ്വാസമാണെന്ന് ഞാൻ കരുതിയിരുന്നു. എന്നാൽ കോവിൽ ഉത്സവത്തിനും സ്വാമിയുടെ കുട്ടിയ്ക്കും ഉള്ള ബന്ധം യാദൃശ്ചികമായി അറിയാൻ കഴിഞ്ഞു. മനുഷ്യന്റെ ഉണർവ്വുകളേയും വികാരങ്ങളേയും ഈ നാട് ഇപ്പോഴും പല രീതിയിൽ ഈ സമൂഹം അടിച്ചമർത്തുന്നുണ്ട്. ആ അറിവിന്റെ ചരട് പിടിച്ച് പോയപ്പോൾ എനിക്ക് പലതും കാണാൻ കഴിഞ്ഞു. മനുഷ്യരുടെ മുഖങ്ങൾ വാടിപ്പോയിരിക്കുന്നു. അലഞ്ഞ ഇടങ്ങളിലെല്ലാം അറുപത് എഴുപത് വർഷങ്ങൾ പഴക്കമുള്ളയിടത്തേയ്ക്ക് പോകുന്നത് പോലെയുണ്ടായിരുന്നു…..’

അല്പം കൂടി പറയാനുണ്ട്. ഈ നോവലിൽ പറയുന്ന കഥ ഏതാണ്ട് അമ്പത് വർഷങ്ങൾക്ക് മുമ്പ് നടന്നതായിട്ടാനുള്ളത്. കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് തിരുച്ചങ്കോട്ടിലെ ആ കോവിലിലെ ഒരു വിശേഷദിവസം സന്താനലബ്ധിയ്ക്കുള്ള അവസരം ലഭിക്കുന്നുണ്ട്. എന്ന് വച്ചാൽ സ്ത്രീകൾ അന്യപുരുഷനുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട് ഗർഭം ധരിക്കുന്ന രീതി തന്നെ. അങ്ങിനെ ജനിക്കുന്ന കുട്ടികളെ ആണ് സ്വാമിയുടെ കുട്ടി എന്ന് വിളിക്കപ്പെടുന്നത്. ദമ്പതികൾ പരസ്പരം ധാരണയിലെത്തിയിട്ടാണ് ഇതിന് മുതിരുന്നത്. കുട്ടികളില്ലാത്ത ദമ്പതികൾക്ക് സമൂഹത്തിൽ നിന്നും അനുഭവിക്കേണ്ടി വരുന്ന അപമാനങ്ങൾ അവരെ ഇതിലേയ്ക്ക് നയിക്കുന്നു. ഇത് നോവലിലെ പ്രധാന ഘടകമായി ഉൾപ്പെടുത്തിയതാണ് പെരുമാൾ മുരുഗനെ പ്രശ്നത്തിലെത്തിച്ചത്. ഇപ്പോൾ നിലവിലില്ലെന്ന് പറയപ്പെടുന്ന ഈ ആചാരം മുമ്പ് ഉണ്ടായിരുന്നെന്ന് എഴുതുന്നത് എന്ത് ആധാരത്തിലാണെന്നാണ് ചോദ്യം. ഉത്തരം അറിയില്ല.

ആ നാട്ടിലെ ദമ്പതിമാരായ കാളിയും പൊന്നാളും വിവാഹം കഴിഞ്ഞ് വർഷങ്ങളായിട്ടും ഒരു കുഞ്ഞുണ്ടാകാത്തതിൽ വിഷമിക്കുന്നവരാണ്. കാളിയെ രണ്ടാമതൊരു വിവാഹത്തിനായി എല്ലാവരും നിർബന്ധിക്കുന്നുമുണ്ട്. പക്ഷേ, പൊന്നാളിനെ അത്രയ്ക്ക് സ്നേഹിക്കുന്ന അയാൾ അതിന് വഴങ്ങുന്നില്ല. പിന്നീട് അവർ കണ്ടുപിടിയ്ക്കുന്ന വഴിയാണ് പതിനാലാം ഉത്സവദിവസത്തിലെ ആ ചടങ്ങിലേയ്ക്ക് പൊന്നാളിനെ അയയ്ക്കുക എന്നത്.

അയാളും അമ്മയും തമ്മിലുള്ള ഒരു രംഗം നോക്കൂ

‘സംസാരിക്കാൻ തുടങ്ങാൻ അവൾ അത്രയ്ക്ക് പ്രയാസപ്പെട്ടിട്ടും ഇത്ര വർഷങ്ങളായും ഇരുവർക്കും അറിയാവുന്ന രഹസ്യമാണല്ലോ എന്ന് വിചാരിച്ച് അയാൾ അമ്മയോട് ചോദിച്ചു. ‘കുറച്ച് കള്ളുണ്ട്, കുടിയ്ക്കണോ അമ്മാ?” ഇരുട്ടിൽ അവളുടെ മുഖം വ്യക്തമായില്ല. അവളുടെ മൌനം എന്താണ് അർഥമാക്കുന്നതെന്ന് മനസ്സിലായില്ല. മകൻ തന്നെ ഇങ്ങനെ നേരിട്ട് ചോദിക്കുന്നല്ലോയെന്ന് വിഷമിക്കുകയാണോ, തരൂ എന്ന് വാക്കുകളില്ലാതെ പറയുകയാണോ? എന്തോ ആകട്ടെ എന്ന് കരുതി കട്ടിലിന്റെ താഴെയുണ്ടായിരുന്ന മൊന്തയെടുത്ത് വെള്ളം തട്ടിക്കളഞ്ഞ് അതിൽ നിറയെ കള്ള് നിറച്ച് അമ്മയ്ക്ക് കൊടുത്തു. അവളുടെ നീട്ടിയ കൈയ്യിൽ സാരിയുടെ മുന്താണിയുണ്ടായിരുന്നു. അമ്മ അത് വാങ്ങിയതിൽ അവൻ സന്തോഷിച്ചു. പുരടയിൽ ഉണ്ടായിരുന്നത് അവൻ കുടിച്ചു. അമ്മയുടെ തൊണ്ടയിൽ തങ്ങിയിരിക്കുന്ന വിഷയം ഇനി പുറത്ത് വരാം എന്ന് തോന്നി.

‘എന്താ അമ്മാ, സംബന്ധിയും സംബന്ധിയും വെളുക്കും വരെ സംസാരിച്ചിരുന്നത്? ഏത് കോട്ട ഇനി പിടിക്കണമെന്നാണോ?”

അമ്മയുടെ മൊന്ത കാലിയായിട്ടില്ലായിരുന്നു. അവൾ കുറച്ച് കുറച്ചായി കുടിക്കുന്നവളാണ്. അവൾ കുടിയ്ക്കുന്ന രീതി അവന് ഇപ്പോഴാണ് മനസ്സിലായത്.

“ഇനി ഞങ്ങൾ എന്ത് കോട്ട പിടിക്കാൻ പോകാനാണ്. ഇന്ന് ചത്താൽ നാളെ കഴിഞ്ഞു. എല്ലാം നിങ്ങൾക്ക് വേണ്ടി സംസാരിക്കുകയായിരുന്നു.”

“എന്ത് വീണ്ടും കല്യാണവിഷയം ആണോ?”

“അതാണ് എത്ര പറഞ്ഞിട്ടും നീ അനുസരിക്കില്ലല്ലോ. പൊന്നാ അവളുടെ അമ്മ, അപ്പൻ എല്ലാരും സമ്മതിച്ചു. ഇത്തിരി നിർബന്ധിച്ചാൽ പൊന്നായും സമ്മതിക്കും. നീയല്ലേ സമ്മതിക്കാത്തത്. കാരണം എനിക്കും അറിയില്ല. ശരി അത് വിട്.”

അമ്മ വളരെ ശാന്തമായിട്ടാണ് സംസാരിച്ചത്. പതിവനുസരിച്ച് ഉച്ചത്തിലാവണമായിരുന്നു. ഈ അമ്മ അയാൾക്ക് പുതിയതായിരുന്നു. എത്ര വർഷങ്ങൾ ഒന്നിച്ചിരുന്നാലും ചില സന്ദർഭങ്ങളാണ് ചില മുഖങ്ങൾ പുറത്ത് കാണിക്കുക. സന്ദർഭങ്ങൾ ഇല്ലാതെ ഉള്ളിൽ അടക്കിയിരിക്കുന്ന മുഖങ്ങൾ വേറെയെത്രയോ. പുറത്ത് വരാതെ അവ അടക്കപ്പെടുന്നു. അമ്മ പറയാൻ വന്നതെല്ലാം നിർത്താതെ പറഞ്ഞു. നിർത്തിയാൽ പിന്നെ തുടർന്ന് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിലോ എന്ന് ഭയന്നിട്ടുണ്ടാകും.

“നിങ്ങൾ എത്ര പ്രാർഥിച്ച് നോക്കി. ആയിരത്തിലൊന്ന് ചുറ്റുന്ന വറടിക്കല്ല് പോലും ചുറ്റി വന്നു. ഒന്നും നടന്നില്ല. കുഞ്ഞ് ഉണ്ടായാലും ഇല്ലെങ്കിലും എല്ലാരും മരിക്കും. ജീവിക്കുന്ന കാലത്ത് നാല് പേരുടെ മുന്നിൽ അഭിമാനത്തോടെ ജീവിക്കുന്നു. വെറെന്താ ഉള്ളത് മനുഷ്യന്. നിന്റെ അപ്പൻ എന്നെ അനാഥയാക്കി മരിച്ച് പോയി. നീയും ഇല്ലാരുന്നെങ്കിൽ എന്റെ ഗതി എന്തായിരുന്നിരിക്കും? എന്തോ എനിക്ക് ഒരു മകൻ ഉണ്ടായിരുന്നത് കൊണ്ട് എല്ലാ വിഷമങ്ങളും സന്തോഷമായിപ്പോയി. എന്റെ ജീവിതത്തിന് ഒരു താങ്ങ് നീയാണ്. നിനക്കും അങ്ങിനൊന്ന് വേണ്ടേ? കാണുമ്പോഴൊക്കെ പേരക്കുട്ടികൾ വല്ലതുമുണ്ടോയെന്ന് ചോദിക്കുമ്പോൾ മറുപടി പറയാൻ എന്തെങ്കിലും ഉണ്ടോ?....”


“പതിനാലാം ഉത്സവദിവസം തിരുച്ചങ്കോട്ടിൽ കാല് വയ്ക്കുന്ന ആണുങ്ങളെല്ലാം സ്വാമി ആണ്. കൊടുക്കുന്നതും സ്വാമിയാണ്. സ്വാമിയെ ധ്യാനിച്ചാൽ ഒരു കുഴപ്പവുമില്ല. ഏത് സ്വാമി ഏത് മുഖവും കൊണ്ട് വരുമെന്ന് ആർക്കറിയാം. മുഖം നോക്കാതെ കൊടുത്തിട്ട് പോകുന്നവനാണ് സ്വാമി. നീ പറയ്. ഈ വർഷം തന്നെ പോയേക്കാം. നമ്മുടെ നാട്ടിൽ നിന്നും വേണ്ട. പൊന്നാളുടെ അമ്മ തന്നെ കൂട്ടിക്കൊണ്ട് പോകും. നീ കൂടെപ്പോകണ്ട. ഇവിടെയിരുന്നാലും ശരി, അമ്മായിയഛന്റെ വീട്ടിലിരുന്നാലും ശരി. ശരിക്ക് ആലോചിച്ച് പറ. നിന്റെ കൈയ്യിലാണ് ഭാവി ഇരിക്കുന്നതെടാ സ്വാമീ”

കാളിയെ അമ്പരപ്പിച്ച ഒരു അഭിപ്രായം ആയിരുന്നു അത്. താൻ പല പ്രാവശ്യം പതിനാലാം ദിവസം ബീജദാനത്തിനായി പോയിട്ടുണ്ടെങ്കിലും സ്വന്തം ഭാര്യയെ അതിനയക്കുന്നത് അവനെ സംബന്ധിച്ച് ഒത്തുപോകാൻ പറ്റാത്തതായിരുന്നു. അന്നേ ദിവസം അയാളും ഭാര്യയും ഉത്സവത്തിന് പോകുന്നുണ്ട്. അയാളറിയാതെ പൊന്നാൾ സ്വാമിയുടെ കുഞ്ഞിനെ സ്വീകരിക്കാൻ തീരുമാനിക്കുന്നു.

അതിരിക്കട്ടെ. വിഷയത്തിലേയ്ക്ക് തിരിച്ച് വരാം. ഇത്തരം ആചാരം തിരിച്ചങ്കോട്ട് കോവിലിൽ ഉണ്ടായിരുന്നതിന് എന്ത് ആധാരമാണുള്ളതെന്നാണ് കലഹക്കാർ ചോദിക്കുന്നത്. പെരുമാൾ മുരുഗന് അത് സ്വന്തം നാട്ടിലെ ഒരു കേട്ടുകഥയുടെ പശ്ചാത്തലമേ ഉണ്ടായിരിക്കുള്ളൂ. ദൈവങ്ങളെ അപമാനിക്കുന്നു, വികാരം വ്രണപ്പെട്ടു എന്നൊക്കെ പറഞ്ഞ് സാമുദായികസംഘടനകൾ വഴക്കുണ്ടാക്കുന്നത് ആദ്യമായിട്ടല്ല. ഒരു നാടിന്റെ ചരിത്രത്തിലേയ്ക്ക് ഊളിയിടുമ്പോൾ ധാരാളം കയ്പ്പുള്ള സത്യങ്ങൾ അതിൽ അടങ്ങിയിരിക്കുമെന്നത് എഴുത്തുകാരന്റെ കുറ്റമല്ല. അത് എഴുതാതിരിക്കുക എന്നത് അയാളുടെ ബാധ്യതയുമല്ല.

പെരുമാൾ മുരുക ഒറ്റപ്പെട്ട സംഭവമല്ല. ഇനി വരാനിരിക്കുന്നത് അക്ഷരവും ശബ്ദവും വിരലുകളും നിറങ്ങളും കാഴ്ചയും എല്ലാത്തിനേയും കുപ്പത്തൊട്ടിയിലെറിയുന്ന ഒരു കാലമാണെന്നതിന്റെ മുന്നോടിയല്ലേ ഇപ്പോൾ സംഭവിക്കുന്നത്?

പ്രതിഷേധങ്ങൾക്കും സോഷ്യൽ മീഡിയകളിലെ ആർപ്പുവിളികൾക്കും എന്ത് ചെയ്യാൻ കഴിയുമെന്നുള്ളത് വരാനിരിയ്ക്കുന്ന മരണങ്ങളുടെ കണക്കനുസരിച്ചേ അളക്കാൻ കഴിയൂ.





Electronic Waste - A threat to environment

Electronic waste or e-waste is discarded electronic materials like mobile phones, computers, television sets  which are supposed to be recycled or reused. As technology advances and new electronic gadgets are introduced every often, the amount of discarded electronic equipments also increases. These materials are highly dangerous and could make serious impact on environment. Electronic wastage contain hazardous components like lead, beryllium, cadmium etc.  Proper disposal or recycling of these components are inevitable to keep environment free from pollution.

Coming to India, growing economy has made possible for everyone to have a mobile phone or computer. India is a potential market for electronic manufacturers. They introduce new models of their electronic products and people do not hesitate to try it. This habit creates a tendency to throw away the old gadget they were using and thus makes the mountain of e-waste. Just like other wastage, electronic waste also is not properly treated in India. Unscientific processing of e-waste releases toxic elements and it affects the person who handles it and the environment. There are many cancer causing components in laptops, circuit boards etc.

Developed countries found a solution to get rid of e-waste. They send it to countries like India and China where environmental care is sleeping. It is said that around 80% of e-waste in the United States is exported to third world countries in Asia and Africa. Lack of proper provisions to handle these e-wastage creates deep effects in the environment in these countries. In India, there are many villages where electronic garbage are collected for separating copper and gold. They use cyanide to separate gold from circuit board. They burn tangled wire to separate copper from it. People who are dealing with these methods for long time are in the risk of diseases like cancer. Millions of people in rural areas are going through many health related disturbances due to continuous interaction with hazardous chemicals. There are many safe methods to dismantle e-waste.  What the authorities should do is to establish proper system for recycling or reusing e-waste and give training to those millions of people who are involved in it.

E-waste Management - Components

The first step in e-waste management is to collecting and sorting e-waste and transporting it to the location where it will be treated. E-waste should be sorted according to the hazardous element it produces while processing.

Once it is sorted and reached the location recycling can be started. This process includes dismantling, identifying valuable components and recovering them. The recovered components can be exported to use it for manufacturing. The stakeholders of e-waste management are manufactures, recyclers , policy makers and users. It helps reduce environmental issues caused by e-waste dumping too.

Considering the increased tendency to produce more e-waste in India, the government has taken initiative to handle it in a proper manner. In collaboration with countries who have successfully established e-waste management plants, India is set to  get rid of e-waste and what else we can gift to mother nature.

Water pollution - some facts

Water pollution is a major concern that threatens the health and life for humans. It is a fact that we are the leading contributor in polluting water. Irrespective of our demand for safe water, we keep on dumping wastage in our water sources. It is only when an outbreak of diseases or a sudden insufficiency of water we think back about polluting water. However, we don’t learn from the mistakes and continue our pledge to make water dirty.

Water is said to be polluted when it is impaired by wastage, sewage or any organic or inorganic elements. The contaminated water is not suitable for human use such as drinking. Consumption of polluted water leads to health related issues, epidemics and many other infections which may lead to loss of life. The surface water bodies are easily contaminated compared to ground water sources. As surface water is open to all kinds of dirt and infections, the effects of pollution reaches everywhere immediately. Frequent discharge of wastage and chemicals into rivers is the protagonist in creating water borne diseases. Other major sources of water like well, ponds etc. are also being polluted day by day.

As said earlier, water pollution leads to massive aftereffects like epidemics, disturbance to eco system, insufficient availability of usable water etc. whether it is an individual or a society, it is important to be careful while dealing with wastage. Remember that the life of water is in our hands. We are the only responsible creatures in this world to grow or kill water.

Sewage treatment is another crucial factor in keeping water safe and clean. In villages and some parts of urban areas, it is a common thing to use ground water for both cleaning and drinking purposes. The water which is polluted again gets polluted and the risk of water borne diseases gets geared up. Be a vigilant member of the society and start practicing keeping water safe and clean for the future.

Children and Water in India

In rural India, availability of water is a major issue which is still not addressed. While, urban areas are provided with purified drinking water, rural areas are always ignored by the authorities. The main sources of water in rural areas are rivers, ponds and wells. Studies say that women in rural areas spend lion share of their days for gathering water for household purposes. The same water is used for drinking, cooking and cleaning. Lack of clean and safe drinking water invites water borne diseases.

The water they collect from various sources is contaminated with organic and non-organic elements. As there is no system available for purification, villagers are forced to drink water infected by dirt and bacteria. It is children who suffer more with water borne diseases. Around 1.5 million children are estimated to die of diarrhea, which is for sure is something to worry about. One third of all deaths of children below five years of age in India are due to diarrhea and pneumonia. More children suffer with weakened immune system, loss of weigh and malnutrition.

Apart from health issues, children in rural India undergo much other turmoil because of unavailability of water. It is a common thing in rural areas for children to accompany women for collecting drinking water. Most of the children, whether it is girl or boy, skip schools to get water for their family. This long walks also affect their health and sanity too.

Rural poverty is a major cause for this situation. People in rural areas are mostly into agriculture which does not give them enough money to afford safe drinking water. As children spend their time for collecting and transporting water to home, what they actually skip is an opportunity to learn and find a better employment. Gradually, these children when they grow up will turn to agriculture and farming and the situation is handed over to next generation.

Water is a basic need in human life. No animal or plant can survive without water in this planet. So, it is more important for us to have water more than anything, say education. It may sound odd but it is the reality. This is the reason the children in rural areas prefer to go for water rather than education. This situation has to be changed. Providing drinking water to the rural people is the only solution for sending their children school.

On the other hand, unhealthy children cannot contribute much to the society and economy. Their productivity will be much lesser than someone who has access to clean drinking water. There are millions of children in India who are facing this issue of unhealthy life. Their parents are helpless due to financial issues. They might be willing to provide clean water to their children but, for some reasons the situation doesn’t allow them to do so.

Immediate action should be taken from the side of Government and other institutions. For example, the Community Water Centers installed by Smaat India Pvt. Ltd provides purified drinking water for rural areas for an affordable price. They are moving ahead with more projects to supply drinking water for everyone in rural India to encourage the habit of drinking safe and clean water.